Header Ads

  • Breaking News

    ബാത്ത് റൂമില്‍ കുളിക്കവെ ജീവനക്കാരൻ മൊബൈലിൽ പെണ്കുട്ടിയുടെ ഫോട്ടോ എടുത്തതായി ആരോപണം: നാട്ടുകാര്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു


    വടകര:
    ബാത്ത് റൂമില്‍ ക്യാമറ വെച്ചെന്ന ആരോപണത്തെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ഹോട്ടല്‍ അടിച്ച്‌ തകര്‍ത്തു. വടകരയിലെ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഹോട്ടലാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തത്. ഹോട്ടലില്‍ മുറിയെടുത്ത പെണ്‍കുട്ടി ബാത്ത് റൂമില്‍ ക്യാമറ ഉണ്ടെന്ന വിവരം പുറത്തറിയിക്കുകയായിരുന്നു. ഇതോടെ സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഹോട്ടലിലേക്ക് മാര്‍ച്ച്‌ നടത്തി.
    ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. ശനിയാഴ്ച രാത്രി മുറിയെടുത്ത കടുംബത്തിനാണ് ദുരനുഭവമുണ്ടായത്. പുലര്‍ച്ചെ കുളിക്കാന്‍ കുളിമുറിയില്‍ കയറിയപ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ ജനാലയിലൂടെ ആരോ പെണ്‍കുട്ടിയുടെ ഫോട്ടോയെടുത്തു. ഹോട്ടലിലെ ജീവനക്കാരനാണ് ഫോട്ടോയെടുത്തതെന്നായിരുന്നു ആരോപണം. ഇതേത്തുടര്‍ന്ന് പൊലീസെത്തി ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ കുട്ടി ഇത് വരെ പരാതി നല്‍കിയിട്ടില്ല. ഇതിനു പിന്നാലെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഹോട്ടലിലേക്ക് മാര്‍ച്ച്‌ നടത്തിയത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad