ലോറിയുംആംബുലൻസും കൂട്ടിയിച്ചു
കാഞ്ഞങ്ങാട്:
കാഞ്ഞങ്ങാടു സ്വകാര്യാശുപത്രിയിൽ നിന്നും ഹൃദ് രോഗിയുമായി കണ്ണൂർ പരിയാരം മെഡിക്കൽ കോളേജാശുപത്രി ലേക്കു പോവുകയായിരുന്ന ആംബുലൻസ് പുതിയ കോട്ട ടെലിഫോൺ എക്സെഞ്ചിനു മുന്നിലെത്തിയപ്പോൾ കണ്ണൂർ ഭാഗത്തു നിന്നു കാസർകോടേക്കു പോവുകയായിരുന്ന ചരക്കു ലോറി റോങ്ങ് സൈഡിൽ വന്ന് ആംബുലൻസിലിടിച്ചു നിയന്ത്രണം വിട്ട ആംബുലൻസ് കാഞ്ഞങ്ങാടു ഭാഗത്തേക്കു തിരിഞ്ഞ് ഇലക്ട്രിക്കു പോസ്റ്റിലിടിച്ചു നിന്നു
തുടർന്നു മറ്റൊരാംബുലൻസ് വിളിച്ചു വരുത്തി രോഗിയെ പെട്ടെന്നു പരിയാരത്തേക്കു കൊണ്ടുപോയി വിവരമറിഞ്ഞു ലിഡിംഗ് ഫയർമാൻ കെ.രാധാകൃഷ്ണന്റെ നേതൃത്വത്തിൽ അഗ്നിശമന സേനയെത്തിയാണ് ഇക്ട്രിക്കു പോസ്റ്റിലെ സ്റ്റേ വയറിനിടയിൽ കുടുങ്ങിയ ആംമ്പുലൻസിനെ പുറത്തെടുത്തത്.
ഫയർമാൻ ഡ്രൈവർ കെ.ടി.ചന്ദ്രൻ ,ഫയർമാൻമാരായ കെ.എൻ.വേണുഗോപാലൻ, ജി.എ.ഷിബിൻ, ഹോംഗാർഡ് വി.പി.വേണു എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
ليست هناك تعليقات
إرسال تعليق