ഐഐടിയിലെ മലയാളി വിദ്യാർഥിനിയുടെ ആത്മഹത്യ; അധ്യാപകരുടെ മാനസിക പീഡനം മൂലമെന്ന് കുടുംബം
കൊല്ലം : മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർഥിനി ആത്മഹത്യ ചെയ്തത് അധ്യാപകരുടെ പീഡനം മൂലമെന്ന് കുടുംബം. സുദർശന്‍ പത്മനാഭൻ എന്ന അധ്യാപകനാണ് മരണത്തിനു കാരണക്കാരനെന്ന വിദ്യാര്‍ഥിനിയുടെ കുറിപ്പും ലഭിച്ചു. മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം സ്വദേശിനി ഫാത്തിമ ലത്തീഫിന്‍റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി.
മദ്രാസ് ഐ.ഐ.ടിയിലെ ഹോസ്റ്റല്‍ മുറിയില്‍ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കൊല്ലം സ്വദേശിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്തത്. അധ്യാപകരുടെ മാനസിക പീഡനം മൂലമാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതു തെളിയിക്കുന്ന കുറിപ്പ് ഫാത്തിമ ലത്തീഫിന്റെ മൊബൈല്‍ ഫോണില്‍ നിന്നു ലഭിച്ചിട്ടുണ്ട്.
www.ezhomelive.com
ليست هناك تعليقات
إرسال تعليق