Header Ads

  • Breaking News

    യുവതി കിടപ്പുമുറിയിൽ കഴുത്തു ഞെരിച്ചു കൊല്ലപ്പെട്ട നിലയിൽ


    കുണ്ടറ
    യുവതി കിടപ്പുമുറിയിൽ കഴുത്തു ഞെരിച്ചു കൊല്ലപ്പെട്ട നിലയിൽ; ഒളിവിൽപോയ ഭർത്താവ് പിന്നീട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പഞ്ചായത്ത് വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ മുളവന കശുവണ്ടി ഫാക്ടറി ജംക്‌ഷൻ ചരുവിള പുത്തൻവീട്ടിൽ മോഹനന്റെ ഏകമകൾ കൃതി മോഹൻ (25) ആണു കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. ഭർത്താവ് കൊല്ലം കോളജ് ജംക്‌ഷൻ എംആർഎ 12 ബി ദേവിപ്രിയയിൽ വൈശാഖ് ബൈജു (28) ഇന്നലെ വൈകുന്നേരം കുണ്ടറ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

    പൊലീസ് പറയുന്നത്: 4 വർഷം മുൻപ് തലച്ചിറ സ്വദേശിയെ വിവാഹം ചെയ്ത കൃതി പിന്നീട് ബന്ധം വേർപെടുത്തി. ഈ ബന്ധത്തിൽ മൂന്നു വയസ്സുള്ള മകളുണ്ട്. തുടർന്നായിരുന്നു വൈശാഖുമായുള്ള വിവാഹം. ഗൾഫിലേക്കു പോയ വൈശാഖ് ഒരു മാസം കഴിഞ്ഞു മടങ്ങിയെത്തി എജ്യുക്കേഷനൽ കൺസൽറ്റന്റായി പ്രവർത്തിക്കുകയായിരുന്നു. ഇതിനിടെ ബിസിനസ് ആവശ്യത്തിനു കൃതിയുടെ വീട്ടുകാരിൽ നിന്നു വസ്തു പണയപ്പെടുത്തി 10 ലക്ഷം രൂപ വാങ്ങി.

    രണ്ടാഴ്ച മുൻപ് വസ്തുവിന്റെ പ്രമാണം തിരികെ ആവശ്യപ്പെട്ടെങ്കിലും കൃതി നൽകിയില്ല. തുടർന്നു തർക്കമുണ്ടായപ്പോൾ വൈശാഖ് കൊല്ലത്തെ വീട്ടിലേക്കു പോയി. തിങ്കളാഴ്ച വൈകിട്ട് 7 മണിയോടെ മുളവനയിലെ വീട്ടിൽ മടങ്ങിയെത്തി. രാത്രി പത്തര കഴിഞ്ഞിട്ടും ഭക്ഷണം കഴിക്കാൻ ഇരുവരെയും കാണാതിരുന്നതിനെ തുടർന്ന് അമ്മ ബിന്ദു കതകു തുറന്നപ്പോൾ കൃതി കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു.സുഖമില്ലെന്നും ആശുപത്രിയിൽ കൊണ്ടുപോകാമെന്നും വൈശാഖ് പറഞ്ഞപ്പോൾ വീട്ടുകാർക്കു സംശയമായി. തുടർന്നു കൃതിയെ തറയിൽ കിടത്തിയ ശേഷം കാറിൽ കയറി വൈശാഖ് പോയി. കാർ തടയാൻ മോഹനൻ ശ്രമിച്ചപ്പോൾ ഇടിച്ചു വീഴ്ത്താനൊരുങ്ങി. തുടർന്നു വീട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണു വൈശാഖ് കീഴടങ്ങിയത്. പോസ്റ്റ്മോർട്ടത്തിനു ശേഷം കൃതിയുടെ സംസ്കാരം നടത്തി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad