Header Ads

  • Breaking News

    അജിത് പവാറിന് എതിരെ ആരോപണവുമായി ശിവസേന;  എന്‍.സി.പിയുടെ പങ്ക് അവ്യക്തമായി തുടരുന്നു


    മുംബൈ : അജിത് പവാര്‍ മറാത്ത ജനതയെ പിന്നില്‍ നിന്ന് കുത്തിയെന്ന് ശിവസേന. എന്നാൽ അതിനാടകീയവും അപ്രതീക്ഷിതവുമായ മഹാരാഷ്ട്രയിലെ നീക്കങ്ങളില്‍. ബി.ജെ.പിക്ക് പിന്തുണയില്ലെന്ന് ശരദ് പവാര്‍ വ്യക്തമാക്കിയെങ്കിലും എന്‍.സി.പിയുടെ സ്ഥിതി വ്യക്തമായിട്ടില്ല. 

    അജിത് പവാറിനെ എത്ര എം.എല്‍.എമാര്‍ പിന്തുണയ്ക്കുന്നെന്ന് വ്യക്തമാകണം. എന്‍.സി.പിയുടെ 54 എം.എല്‍.എമാരുടെയും പിന്തുണക്കത്ത് അജിത് പവാറിന്റെ കൈവശമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സര്‍ക്കാരിന് അതിശക്തമായ പിന്തുണയുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ഘടകം അവകാശപ്പെട്ടു. കര്‍ഷകതാല്‍പര്യത്തിനുവേണ്ടിയാണ് തീരുമാനമെന്നാണ് അജിത് പവാറും ബി.ജെ.പിയും നീക്കത്തെ വിശദീകരിക്കുന്നത്. 

    No comments

    Post Top Ad

    Post Bottom Ad