Header Ads

  • Breaking News

    ‘ഇനി വയ്യ, സഹായം ചോദിച്ച്‌ ഒരു വീഡിയോയുമായി ഇനി വരില്ല’; ചാരിറ്റി പ്രവർത്തനം അവസാനിപ്പിക്കുന്നതായി ഫിറോസ് കുന്നംപറമ്പിൽ



    കോഴിക്കോട്: സാമൂഹ്യമാധ്യമം വഴി നിരവധി പേരുടെ കണ്ണീരൊപ്പിയ ഫിറോസ് കുന്നംപറമ്പിൽ ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. നിരന്തരമായി തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ മനം മടുത്താണ് ഫിറോസിന്റെ പിന്മാറ്റം. ചാരിറ്റി പ്രവര്‍ത്തനം ഇന്നു ഇവിടെ വച്ച്‌ അവസാനിപ്പിക്കുകയാണ് എന്ന ആമുഖത്തോടെ ഫേസ്ബുക്കിലിട്ട ലൈവിലാണ് ഫിറോസ് ഇക്കാര്യം വ്യക്തമാക്കിയത്.

    കഴിഞ്ഞ ഒന്നര വര്‍ഷമായി തനിക്കെതിരേ നടന്നുകൊണ്ടിരിക്കുന്ന അനാവശ്യ ആരോപണങ്ങളും അത്തരത്തിലുള്ള ചര്‍ച്ചകളും ഉണ്ടാക്കിയ മാനസിക പ്രയാസം വളരെ വലുതാണ്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ താങ്ങാന്‍ കഴിയാത്ത തരത്തിലുള്ളതാലാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങളില്‍ മനംമടുത്തിട്ടാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്നും ഫിറോസ് പറഞ്ഞു.

    തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ താങ്ങാന്‍ കഴിയാത്ത തരത്തിലുള്ളതാണെന്നും ഫിറോസ് വ്യക്തമാക്കി. തനിക്കൊരു കുടുംബം ഉണ്ടെന്ന് പോലും ചിന്തിക്കാത്ത തരത്തിലാണ് ഓരോ ആരോപണങ്ങള്‍ ഉയരുന്നത്. സമൂഹത്തിന് നല്ലത് ചെയ്യാന്‍ വേണ്ടി മാത്രമാണ് ശ്രമിച്ചത്. എന്നാല്‍, നിരന്തരമായി ഒരു വിഭാഗം അപവാദ പ്രചാരണം നടത്തുകയാണ്. 

    ഇനി ആരും സഹായം അഭ്യര്‍ഥിച്ച്‌ വരരുതെന്നും മാപ്പ് ചോദിക്കുന്നെന്നും ഫിറോസ് പറഞ്ഞു. 'ഇനി വയ്യ, സഹായം ചോദിച്ച്‌ ഒരു വീഡിയോയുമായി ഫിറോസ് കുന്നുംപറമ്പിൽ ഇനി വരില്ല'. 'ഇതുവരെ നിങ്ങള്‍ എനിക്ക് നല്‍കിയ സ്‌നേഹത്തിന് നന്ദി. എന്നെ ചേര്‍ത്ത് പിടിച്ച പ്രവാസികളോടും ഒരായിരം നന്ദി'-ഫിറോസ് പറഞ്ഞു.

    അതേസമയം, നിരവധിപേരാണ് ഫിറോസിനോട് ചാരിറ്റി പ്രവർത്തനം അവസാനിപ്പിക്കരുതെന്ന ആവശ്യവുമായി രംഗത്ത് വരുന്നത്. നിരവധി രോഗികൾക്കും മറ്റും സഹായമായിരുന്ന ഫിറോസ് കുന്നംപറമ്പിൽ തന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതോടെ നിരാലംബരായ ഒരുപാട് പാവപ്പെട്ടവരുടെ അത്താണി ഇല്ലാതാവുകയാണെന്നാണ് ഫേസ്ബുക്കിൽ നിരവധിപേർ പ്രതികരിച്ചത്. 

    http://bit.ly/2Iisq75

    ليست هناك تعليقات

    Post Top Ad

    Post Bottom Ad