Header Ads

  • Breaking News

    കാരുണ്യ പദ്ധതി പ്രകാരമുള്ള ചികിത്സ നൽകിയ ആശുപത്രികൾ പ്രതിസന്ധിയിൽ



    കാരുണ്യാ ബെനവലൻറ് പദ്ധതി മാർച്ച് 31 ന് അവസാനിക്കാനിരിക്കെ 71 കോടി 65 ലക്ഷം രൂപയാണ് ചികിത്സ നടത്തിയ ആശുപത്രികൾക്ക് സർക്കാർ നൽകാനുള്ളത്. കുടിശ്ശിക തുക ലഭിക്കാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ചികിത്സ നൽകിയ ആശുപത്രികൾ. 2018 മേയ് 29 ലെ സർക്കാർ ഉത്തരവിൽ കാരുണ്യാ ബെനവലൻറ് പദ്ധതിയെ കാരുണ്യാ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ലയിപ്പിച്ചിരുന്നു. തുടർന്ന് 2019 ജൂണിലെ സർക്കാർ ഉത്തരവ് പ്രകാരം പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് ജൂലൈ 3ന് അവസാനിപ്പിച്ചു. എന്നാൽ പദ്ധതിയിൽ അപേക്ഷിച്ച രോഗികൾക്ക് 2020 മാർച്ച് വരെ ചികിത്സ തുടരാനുള്ള അനുമതി നൽകിയിട്ടുണ്ട്.
    കാരുണ്യ പദ്ധതി പ്രകാരമുള്ള ചികിത്സ നൽകിയ ആശുപത്രികൾ പ്രതിസന്ധിയിൽ. 71 കോടി 65 ലക്ഷം രൂപയാണ് ചികിത്സ നടത്തിയ ആശുപത്രികൾക്ക് സർക്കാർ നൽകാനുള്ളത്. ഇതുമൂലം സർക്കാരിന്റെ പുതിയ ചികിത്സാ പദ്ധതികളുമായി ആശുപത്രികൾ സഹകരിക്കുമോ എന്ന് സംശയം ഉയരുകയാണ്.

    No comments

    Post Top Ad

    Post Bottom Ad