Header Ads

  • Breaking News

    സാധാരണക്കാരെ വലയ്ക്കുന്ന തീരുമാനവുമായി റെയിൽവേ: ജനപ്രിയ ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ചുകളുടെ എണ്ണം കുറയ്ക്കുന്നു




    സാധാരണക്കാരെ കഷ്ടത്തിലാക്കുന്ന തീരുമാനവുമായി റെയില്‍വേ. കേരളത്തിലോടുന്ന ജനപ്രിയ ട്രെയിനുകളില്‍ ഈ മാസം മുതല്‍ സ്ലീപ്പര്‍ കോച്ചുകളുടെ എണ്ണം കുറയ്ക്കാനാണ് തീരുമാനം.ഒഴിവാക്കുന്ന സ്ലീപ്പര്‍ കോച്ചുകള്‍ക്ക് പകരം തേര്‍ഡ് എ സി വരും. ഒരു സ്ലീപ്പര്‍ കോച്ചിനു പകരം തേര്‍ഡ് എസി വരുമ്പോള്‍ ഇരട്ടിത്തുകയാണ് റെയില്‍വേക്ക് ലഭിക്കുന്നത്.

    മാവേലി എക്സ്പ്രസില്‍ തിങ്കളാഴ്ച മുതല്‍ ഒമ്പത് സ്ലീപ്പര്‍ കോച്ച്‌ മാത്രമായിരിക്കും ഉണ്ടാകുക. എസി കോച്ചുകളുടെ എണ്ണം ആറാകും. തിരുവനന്തപുരം-മംഗളൂരു മലബാറിന്(16629) ഒരു സ്ലീപ്പര്‍ കുറയും. ഒപ്പം ഒരു ഡി-റിസര്‍വ്ഡ് കോച്ചും നഷ്ടപ്പെടും. മാവേലി, മലബാര്‍ ഉള്‍പ്പെടെ പരമ്പരാഗത റേക്ക് മാറി എല്‍എച്ച്‌ബിയിലേക്ക് ഉടൻ മാറും. അപ്പോള്‍ എസി കോച്ചുകളുടെ എണ്ണം വീണ്ടും വര്‍ധിക്കും. എല്‍എച്ച്‌ബിയില്‍ 72 ബര്‍ത്തുകളാണുള്ളത്. സ്ലീപ്പറിനൊപ്പം ജനറല്‍ കോച്ചുകളുടെ എണ്ണവും റെയില്‍വേ കുറച്ചുതുടങ്ങി. മംഗളൂരു-തിരുവനന്തപുരം-മംഗളൂരു എക്സ്‌പ്രസില്‍ (16347/16348) ജുലായ് മാസത്തില്‍ ഒരു തേര്‍ഡ് എസി കൂട്ടിയത് ഒരു ജനറല്‍ കോച്ച്‌ കുറച്ചിട്ടാണ്.

    മംഗളൂരു-മുംബൈ മത്സ്യഗന്ധ എക്സപ്രസ് ഉള്‍പ്പടെ ദക്ഷിണ റെയില്‍വേയിലെ എട്ട്‌ വണ്ടികളിലാണ് ജനറല്‍/സ്ലീപ്പര്‍ കോച്ചുകള്‍ കുറച്ച്‌ എസിയാക്കിയത്. കണ്ണൂര്‍-യശ്വന്ത്പുര്‍-കണ്ണൂര്‍ എക്സ്പ്രസില്‍ (16527/16528) രണ്ട് സ്ലീപ്പര്‍ കോച്ചുകള്‍ മാറ്റി തേര്‍ഡ് എസി ആക്കിയിരുന്നു. നേത്രാവതി എക്സ്പ്രസ് (16345), തിരുവനന്തപുരം-നിസാമുദ്ദീൻ (22633) എന്നിവയില്‍ സ്ലീപ്പറുകളുടെ എണ്ണം എട്ട് ആയി ചുരുങ്ങി.

    മംഗളൂരു-തിരുവനന്തപുരം മാവേലി (16603/16604)-സെപ്റ്റംബര്‍ 11, 12

    മംഗളൂരു-ചെന്നൈ മെയില്‍ (12602, 12601)-സെപ്റ്റംബര്‍ 13, 19

    മംഗളൂരു-ചെന്നൈ വെസ്റ്റ്‌കോസ്റ്റ് (22637/22638)-സെപ്റ്റംബര്‍-14, 15

    മംഗളൂരു-തിരു. മലബാര്‍ (16630/16629) സെപ്റ്റംബര്‍ 17, 19 എന്നിവയാണ് ഈ മാസം സ്ലീപ്പര്‍ കോച്ചുകളുടെ എണ്ണം കുറയ്ക്കുന്ന ട്രെയിനുകള്‍.


    No comments

    Post Top Ad

    Post Bottom Ad