Header Ads

  • Breaking News

    ഭരണഘടനയും ഭരണഘടനാ ശില്‍പ്പികളും സാക്ഷി; അബിയും ദേവികയും വിവാഹിതരായി


    ഭരണഘടനയേയും, ഭരണഘടനാ ശില്‍പ്പികളെയും സാക്ഷികളാക്കി കൊണ്ട് ചാത്തന്നൂരിലെ തിങ്ങിനിറഞ്ഞ സദസില്‍ അബിയും ദേവികയും പുതു ജീവിതത്തിലേക്ക് കാല്‍വെച്ചു. കൊല്ലം ജില്ലയിലെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷരതാ പ്രോജക്ടറായ സിറ്റിസണ്‍ 2022 ന്റെ സെനറ്റര്‍മാരായിരുന്നു അബിയും ദേവികയും.
    ക്ഷേത്ര കവാടത്തിലും, സ്റ്റേജിലും ഭരണഘടനയുടെ ആമുഖവും അംബേദ്കറിന്റെയും നെഹ്‌റുവിന്റെയും ചിത്രങ്ങള്‍ പതിച്ചിരുന്നു. ഭരണഘടനയുടെ ആമുഖം നല്‍കിയാണ് ചടങ്ങിനെത്തിയവരെ വരവേറ്റത്. താലികെട്ടിന് ശേഷം വധു വരന്‍മാര്‍ ഭരണഘടനയുടെ ആമുഖം ഏറ്റുവാങ്ങി. സെനറ്റര്‍മാരായി പ്രവര്‍ത്തിക്കുമ്പോള്‍ മൊട്ടിട്ട പ്രണയം ഒന്നര വര്‍ഷത്തിന് ശേഷം ഇരുവരെയും ഒന്നാക്കി.
    ചാത്തന്നൂര്‍ ഇടനാട് കൃഷ്ണഗിരിയില്‍ ആര്‍.രാധാകൃഷ്ണന്റെയും, ശോഭനകുമാരിയുടെയും മകന്‍ അബി.ആര്‍ ഉം, കാരംകോട് ദേവികയില്‍ കെ.ദേവരാജന്റെയും, പി.ശ്രീദേവിയുടെയും മകള്‍ ദേവിക ദേവരാജനുമായിരുന്നു വധു വരന്‍മാര്‍.

    No comments

    Post Top Ad

    Post Bottom Ad