Header Ads

  • Breaking News

    ജയിലിനു മുന്നിൽ നടത്തിയ ആഹ്ളാദ പ്രകടനത്തിൽ രാഹുൽ മാങ്കൂട്ടത്തിനെതിരെ വീണ്ടും കേസ്


    സെക്രട്ടറിയേറ്റിനു (Secretariate) മുന്നിലെ അക്രമ സംഭവത്തെ തുടർന്ന് അറസ്റ്റിലായി ജയിൽ മോചിതനായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ (Rahul Mankoottathil) വീണ്ടും പൊലീസ് കേസ്. ജയി
    ൽ മോചനത്തിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിന് പൂജപ്പുര സെന്‍ട്രല്‍ ജയിലിന് (Central Jail) മുന്നില്‍ നല്‍കിയ സ്വീകരണത്തിലാണ് പുതിയ കേസെടുത്തത്. അന്യായമായി സംഘം ചേരല്‍, ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെ 12 യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പേരിലും കണ്ടാലറിയാവുന്ന നൂറോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലുമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

    ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രകാപനമുണ്ടാക്കി, സര്‍ക്കാര്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു എന്നിങ്ങനെയാണ് കേസുകൾ നീളുന്നത്. പൊലീസ് ആജ്ഞ ലംഘിച്ച് നിയമ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നും എഫ്‌ഐആറില്‍ ചൂണ്ടിക്കാണിക്കുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ ശേഷം തിരുവനന്തപുരത്ത് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എടുക്കുന്ന അഞ്ചാമത്തെ കേസാണിത്. സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട് നാലു കേസുകളിലും ഡിജിപി ഓഫ് മാര്‍ച്ച് കേസിലും രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

    അറസ്റ്റു ചെയ്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടച്ച രാഹുല്‍ മാങ്കൂട്ടത്തിന് നാലു കേസുകളിലും കോടതി ജാമ്യം അനുവദിച്ചതോടെയാണ് ജയില്‍ മോചിതനായത്. പൂജപ്പുര ജില്ലാ ജയിലിൽ കോടതി ഉത്തരവെത്തിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി ബുധനാഴ്ച രാത്രി ഒൻപതുമണിയോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ പുറത്തിറങ്ങിയത്. യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ ബി വി ശ്രീനിവാസിന്റെ നേതൃത്വത്തിൽ നൂറുക്കണക്കിന് പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഈമാസം ഒൻപതിന് പുലർച്ചെയാണ് പത്തനംതിട്ടയിലെ വീട്ടിൽ നിന്ന് രാഹുലിനെ അറസ്റ്റുചെയ്തത്.

    No comments

    Post Top Ad

    Post Bottom Ad