Header Ads

  • Breaking News

    നാവികസേനയില്‍ പുത്തന്‍ ഡ്രസ് കോഡ്; ഇനി ദേശീയ വസ്ത്രമായ കുര്‍ത്തയും പൈജാമയും




     സ്ഥലങ്ങളുടെ പേരുകളും അവാര്‍ഡുകളുടെ പേരുകളുമൊക്കെ മാറ്റുന്നതിനൊപ്പം സൈന്യത്തിലും മാറ്റങ്ങള്‍ കൊണ്ടുവരികയാണ് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയുടെ പാരമ്പര്യം തിരിച്ചു കൊണ്ടുവരികയാണ് ലക്ഷ്യമെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. കൊളാണിയല്‍ കാലഘട്ടത്തിന്റെ അവശിഷ്ടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുന്ന തീരുമാനങ്ങളുടെ ഭാഗമായി നാവിക സേനയിലെ മെസ്സുകളില്‍ കുര്‍ത്തയും പൈജാമയും ധരിക്കാന്‍ അനുമതി നല്‍കിയതായി റിപ്പോര്‍ട്ട് പുറത്തുവന്നു.മെസില്‍ പാരമ്പര്യമായുള്ള വസ്ത്രത്തിനൊപ്പം സ്ലീവ്‌ലെസ് ജാക്കറ്റും ഉപയോഗിക്കാം. ഒപ്പം ഫോര്‍മല്‍ ഷൂവോ അല്ലെങ്കില്‍ സാന്‍ഡല്‍സോ ഉപയോഗിക്കാം അഡ്മിറല്‍ ആര്‍ ഹരികുമാറിന്റെ അധ്യക്ഷതയില്‍ നടന്ന നേവല്‍ കമാന്റര്‍മാരുടെ യോഗത്തില്‍ നടന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.കുര്‍ത്ത സോളിഡ് ടോണായിരിക്കണം. ഒപ്പം കാല്‍മുട്ടിനോളം നീളം വേണം. സ്ലീവില്‍ കഫ് ലിങ്ക്‌സ് അല്ലെങ്കില്‍ ബട്ടന്‍സോടുകൂടിയ കഫുകള്‍ ഉണ്ടായിരിക്കണം. അതേസമയം വീതികുറഞ്ഞ പൈജാമയ്ക്ക് കോണ്‍ട്രാസ്റ്റിംഗ് ടോണ്‍ ആയിരിക്കണം. ട്രൗസറുകള്‍ക്ക് അനുസൃതമായി ചേരുന്നതും ഇലാസ്റ്റിക്ക് അരക്കെട്ടും സൈഡ് പോക്കറ്റുകളും ഉള്‍ക്കൊള്ളുന്നതായിരിക്കണം.

    സ്ലീവ്ലെസ്, സ്ട്രെയിറ്റ് കട്ട് വെയ്സ്റ്റ്കോട്ട് അല്ലെങ്കില്‍ ജാക്കറ്റ് എന്നിവയ്ക്കൊപ്പം ചേരുന്ന പോക്കറ്റ് സ്‌ക്വയര്‍ ഉപയോഗിക്കാം. വനിതാ ഓഫീസര്‍മാര്‍ക്ക് കുര്‍ത്ത- ചുരിദാര്‍ അല്ലെങ്കില്‍ കുര്‍ത്താ പലാസോ എന്ന ഓപ്പഷനാണ് നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം ഉദ്യോഗസ്ഥരുടെ തോള്‍ മുദ്രയില്‍ ഛത്രപതി ശിവജി മഹാരാജാവിന്റെ പാരമ്പര്യവും പൈതൃകവും ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ഓഫീസര്‍മാര്‍ ബാറ്റണ്‍ ഉപയോഗിക്കുന്ന സംമ്പ്രദായവും ഒഴിവാക്കിയിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad