Header Ads

  • Breaking News

    മഴയിൽ മതിൽ തകർന്ന് ബേസ്മെന്റിലേക്ക് വെള്ളം ഇരച്ചുകയറി: മലയാളി ഉൾപ്പടെ മൂന്ന് പേർ മരിച്ചു



    ഡൽഹി :
    ബേസ്മെൻ്റിലെ വെള്ളക്കെട്ടിൽ മരിച്ച മൂന്ന് പേരിൽ ഒരാൾ മലയാളി. എറണാകുളം സ്വദേശി നവീൻ ഡെൽവിൻ എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. ഇന്നലെ രാത്രി വെള്ളക്കെട്ട് നിറഞ്ഞ ബേസ്മെൻ്റിൽ കുടുങ്ങിയാണ് മരണം സംഭവിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് നവീൻ്റെ മൃതദേഹം കണ്ടെത്തിയത്.

    നവീന് പുറമെ രണ്ട് വിദ്യാര്‍ത്ഥിനികളും മരിച്ചിരുന്നു. സിവിൽ സർവീസ് ഉദ്യോഗാർത്ഥികളായ ടാനിയ സോണി, ശ്രേയ യാദവ് എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ ഒരാൾ തെലങ്കാന സ്വദേശിയും മറ്റൊരാൾ ഉത്തര്‍പ്രദേശ് സ്വദേശിയുമാണ്. മൂന്ന് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റിയെന്നും മരണവിവരം ബന്ധുക്കളെ അറിയിച്ചെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി.

    അതേസമയം ബേസ്‌മെൻ്റുകളിൽ നിന്ന് പ്രവർത്തിക്കുന്ന കോച്ചിംഗ് സെൻ്ററുകൾക്കെതിരെ നടപടിയെടുക്കാൻ ഡൽഹി മേയർ ഷെല്ലി ഒബ്‌റോയ് ഞായറാഴ്ച ഉത്തരവിട്ടു. ബേസ്‌മെൻ്റുകളിൽ വാണിജ്യ പ്രവർത്തനങ്ങൾ നടത്തുന്ന കോച്ചിംഗ് സെൻ്ററുകൾ ബിൽഡിംഗ് ബൈലോ ലംഘിക്കുന്നുവെന്നും മാനദണ്ഡങ്ങൾക്കനുസരിച്ചല്ലെന്നും ഒബ്‌റോയ് പ്രസ്താവനയിൽ പറഞ്ഞു.

    മാനദണ്ഡങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ഉടൻ കർശന നടപടി സ്വീകരിക്കണമെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിന് ഏതെങ്കിലും സിവിൽ ബോഡി ഓഫീസർമാർ ഉത്തരവാദികളാണോ എന്ന് തിരിച്ചറിയാൻ അടിയന്തര അന്വേഷണം ആരംഭിക്കാനും ഷെല്ലി ഒബ്‌റോയ് എംസിഡി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സംഭവത്തിഷ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

    അപകടസമയത്ത് 30 ഓളം വിദ്യാര്‍ത്ഥികളാണ് അക്കാദമിയുടെ ബേസ്മെന്റിലെ ലൈബ്രറിയിൽ ഉണ്ടായിരുന്നത്. പലരും ഇവിടെ നിന്ന് മുകളിലെ നിലയിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. ബേസ്മെന്റിൽ കുടുങ്ങിയ 14 ഓളം വിദ്യാര്‍ത്ഥികളെ പിന്നീട് ഫയര്‍ഫോഴ്സും എൻഡിആര്‍എഫ് ഉദ്യോഗസ്ഥരുമെത്തി രക്ഷിച്ചിരുന്നു. കെട്ടിടത്തിലെ വെള്ളം നീക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്

    No comments

    Post Top Ad

    Post Bottom Ad