Header Ads

  • Breaking News

    അർജുന്റെ ട്രക്ക് നദിക്കടിയിൽ കണ്ടെത്തി; സ്ഥിരീകരിച്ച് കർണാടക റവന്യൂ മന്ത്രി, ഉടൻ പുറത്തെടുക്കും


    മംഗളൂരു: അർജുനെ കണ്ടെത്താനായി നടത്തുന്ന തിരച്ചിലിൽ, നിർണായക സിഗ്നൽ ലഭിച്ചുവെന്ന് നാവികസേന അറിയിച്ചതിന് പിന്നാലെ, നദിക്കടിയിൽ ട്രക്ക് കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച് കർണാടക റവന്യൂ മന്ത്രി. ട്രക്ക് എത്രയും വേഗം കരയ്ക്കെത്തിക്കുമെന്നും, ഇതിനായി ബൂം എസ്കവേറ്റർ ഉപയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.

    അഡ്വാൻസ്ഡ് പോർട്ടൽ പോളാർ സിസ്റ്റം ഉപയോഗിച്ച് മണ്ണിനടിയിൽ തിരച്ചിൽ നടക്കുകയാണെന്നും, വെള്ളത്തിലെ തെരച്ചിലിനായി ഹെലികോപ്ടർ ഉപയോഗിക്കുമെന്നും മന്ത്രി അറിയിച്ചു. സിഗ്നൽ ലഭിച്ച സ്ഥാനത്ത് ലോറി ഉണ്ടാകാൻ സാധ്യതയെന്ന് നാവികസേന നേരത്തെ അറിയിച്ചിരുന്നു.

    കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ഒൻപതാം ദിവസവും തുടരുകയാണ്. ആകാശത്തുനിന്ന് നിരീക്ഷിച്ച് ചെളിക്കടിയിൽ പൂഴ്ന്നുപോയ വസ്തുക്കളുടെ സിഗ്നലുകൾ കണ്ടെത്തുന്ന ഉപകരണമായ ഐബോഡ് ഇന്ന് തിരച്ചിലിനായി ഉപയോഗിക്കും. കര, നാവിക സേനകൾ ഒത്തുചേർന്നാണ് തിരച്ചിൽ നടത്തുന്നത്. വിരമിച്ച മലയാളി കരസേന ഉദ്യോഗസ്ഥൻ എം.ഇന്ദ്രബാൽ രക്ഷാദൗത്യത്തിന്റെ ഭാഗമാകും. അപകടത്തിൽപ്പെട്ട അർജുൻ അടക്കം മൂന്നുപേരെയാണ് കണ്ടെത്താനുള്ളത്.

    ജൂലൈ 16 നാണ് ഷിരൂർ ദേശീയപാതയിൽ അപകടമുണ്ടായത്. കന്യാകുമാരി–പനവേൽ ദേശീയപാത 66ൽ മംഗളൂരു–ഗോവ റൂട്ടിൽ അങ്കോളയ്ക്കു സമീപം ഷിരൂരിലാണ് അർജുൻ ഓടിച്ച ലോറി മണ്ണിടിച്ചിലിൽ പെട്ടത്. ദേശീയപാതയിലെ മണ്ണ് പൂർണമായി നീക്കിയിട്ടും അർജുനെ കണ്ടെത്താൻ കഴിഞ്ഞില്ല, തുടർന്നാണ് തിരച്ചിൽ പുഴയിലേക്ക് കൂടി വ്യാപിപ്പിച്ചത്. റഡാർ പരിശോധനയിൽ പുഴയിൽ നിന്ന് ചില സിഗ്നലുകൾ ലഭിച്ചതാണ് പുഴയിൽതന്നെ തിരച്ചിൽ തുടരാൻ രക്ഷാദൗത്യ സംഘം തീരുമാനിച്ചത്.

    ജൂലൈ 16ന് രാവിലെ കർണാടക-ഗോവ അതിർത്തിയിലൂടെ കടന്നുപോകുന്ന പൻവേൽ-കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ (30) അപകടത്തിൽപ്പെട്ടത്. മണ്ണിടിച്ചിലിൽ ദേശീയപാതയിലെ ചായക്കടയുടമയടക്കം 10 പേർ മരിച്ച സ്ഥലത്താണ് ലോറിയുടെ ജിപിഎസ് ലൊക്കേഷൻ അവസാനമായി കണ്ടെത്തിയത്.

    No comments

    Post Top Ad

    Post Bottom Ad