Header Ads

  • Breaking News

    വിനേഷ് ഫോഗട്ടിൻറെ അപ്പീലിൽ കോടതി വിധി ഇന്ന്; അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷൻ്റെ നിലപാട് നിർണ്ണായകമാകുക


    പാരീസ്: ഒളിമ്പിക്സ് ഗുസ്തി ഫൈനലിൽ നിന്ന് 100 ഗ്രാം അമിതഭാരത്തിൻറെ പേരിൽ അയോഗ്യമാക്കിയതിനെതിരെ ഇന്ത്യൻ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതി ഇന്ന് വിധി പറയും. ഇന്ത്യൻ സമയം രാത്രി 9.30നാണ് കോടതി വിധി പറയുക. ഒളിമ്പിക്സ് പൂർത്തിയാകും മുമ്പേ തീരുമാനം നൽകിയ അപ്പീലിലാണ് ഒളിമ്പിക്സ് പൂർത്തിയായ രണ്ട് ദിവസം കഴിഞ്ഞ് കോടതി വിധി പറയുന്നത്.

    സാങ്കേതിക കാരണങ്ങളാൽ വിനേഷിൻറെ അപ്പീൽ തള്ളിപ്പോകുമെന്നായിരുന്നു പൊതുവെ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വിധി വരാൻ വൈകിയത് ഇന്ത്യൻ സംഘത്തിൻറെ പ്രമേയവും കോടതിയിൽ അഭിഭാഷകർ ഉന്നയിക്കുന്ന ശക്തമായ വാദങ്ങളും കണക്കിലെടുത്ത് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ഇക്കാര്യത്തിൽ അനുകൂല നിലപാടാണ് എടുത്തതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് വിനേഷിനും ഇന്ത്യൻ ആരാധകർക്കും പ്രതീക്ഷ നൽകുകയും ചെയ്തു.

    പക്ഷെ അപ്പോഴും വിനേഷിൻറെ അപ്പീലിൽ അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷൻ എന്ത് നിലപാട് എടുക്കുമെന്നതാണ് കോടതിയിൽ നിർണ്ണായകമാകുക. വാദത്തിനിടെ ഫെഡറേഷൻ കോടതിയിൽ ആവർത്തിച്ചു, ഒളിമ്പിക്സിൽ വിനേഷ് ഫോഗട്ട് മാത്രമല്ല, മറ്റ് പല താരങ്ങളും ഭാരപരിശോധനയിൽ പരാജയപ്പെട്ട എല്ലാവർക്കും ഒരേ നീതി ഉറപ്പാക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്നും വിനേഷ് ഫോഗട്ടിന് മാത്രമായി ഒരു ഇളവ് അനുവദിക്കാൻ കഴിയില്ല. നിയമങ്ങൾ എല്ലാവർക്കും ബാധകമാണ് എന്നും ഫെഡറേഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

    No comments

    Post Top Ad

    Post Bottom Ad